
തിരുവനന്തപുരം∙ ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാന്. അടുത്ത വര്‍ഷമാണ് മത്സരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നടത്തും. ഒന്നരമാസത്തിനകം എഎഫ്എ അധികൃതര്‍ എത്തുമെന്ന് മന്ത്രി അബ്ദുറഹിമാന് അറിയിച്ചു.

അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തിന്റെ തീയതിയും എഎഫ്എ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മത്സരം നടക്കുക. മത്സരത്തിന്റെ ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം എഎഫ്എ പ്രതിനിധികള്‍ കേരളത്തില്‍ എത്തി മെസ്സി ഉള്‍പ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം എന്നാണു റിപ്പോര്‍ട്ട
‘‘ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ടീമായ അർജന്റീന ഇവിടെ വരികയാണ്. അതിൽ ഔദ്യോഗിക പ്രഖ്യാപനം അർജന്റീനയാണ് നടത്തേണ്ടത്. ഒന്നര മാസത്തിനകം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ വരും. സർക്കാരും അർജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും.’’– മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല. ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീം തന്നെ അര്‍ജന്റീനയെ നേരിടാൻ ഇറങ്ങുമെന്നാണു പുറത്തുവരുന്ന വിവരം. കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്.
