
ന്യൂനപക്ഷേതര എയ്ഡഡ് കോളേജുകളിൽ അധ്യാപക അനധ്യാപക നിയമനങ്ങൾ നടത്തുമ്പോൾ എസ് /സി എസ് /ടി സംവരണം പാലിക്കണമെന്ന് യു ജി സി ഉത്തരവ് 2005 മുതൽ നിലവിലുണ്ട്. കാലങ്ങളായി ആ ഉത്തരവ് പാലിക്കപ്പെടാത്തതിനാൽ
എസ് സി / എസ് ടി വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സംവരണം പാലിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും.
നായർ സർവീസ് സൊസൈറ്റിയുടെയും എസ് എൻ ട്രസ്റ്റിന്റെയും എതിർവാദത്തെ തുടർന്ന്. ഈ സംവരണ ഉത്തരവ്
കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് റദ്ദുചെയ്യുകയുണ്ടായി.

എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയുടെ മുൻകൈയിൽ
സുനിതാ കുമാരി ടി കെ ,
ഡോ. കെ കെ ജയസൂര്യൻ എന്നിവർ കക്ഷിചേർന്നുകൊണ്ട്
ഡിവിഷൻ ബെഞ്ചുവിധിക്കെതിരെ സുപ്രീംകോടതിയെ
സമീപിച്ചിരുന്നു.
കേരളാ ഗവൺമെന്റിൻ്റേത് അടക്കമുള്ള എല്ലാ കേസുകളും ഒരുമിച്ചു പരിഗണിച്ചുകൊണ്ട് ,വാദമുഖങ്ങളിൽ ന്യായംകണ്ടെത്തി സുപ്രീംകോടതി സംവരണ കേസ് വിചാരണക്കായി
ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന സംവരണം സംബന്ധിച്ച
നിയമവ്യവഹാരങ്ങളിൽ പുതിയൊരു വഴിത്തിരിവാണിത്.
ബഹു.ജ.പാമിദി ഗന്ധം ശ്രീ നരസിംഹ,
ബഹു .ജ. മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം കേസ് വിചാരണക്കായി ഫയലിൽ സ്വീകരിച്ചത്
സംവരണ കേസ് സുപ്രീംകോടതി
മുഖ്യ പരിഗണനക്കെടുത്തതിനെ
” തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ പാതയിൽ സുപ്രധാനമായ നാഴികക്കല്ല് ” എന്ന്
എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി നേതൃത്വങ്ങളായ
ഒ .പി .രവീന്ദ്രൻ, ഡോ.എ കെ .വാസു,
ഡോ. ഡി. രാജീവ്,
ഡോ. എം.ബി. മനോജ് ,
അഖില്ലീസ്, ഡോ.അനിൽ .അമര,
ഡോ.രേഖ രാജ്
തുടങ്ങിയവർ പ്രതികരിച്ചു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷി സംവരണ കേസുകളിലും വിവരാവകാശ സംരക്ഷണ വ്യവഹാരങ്ങൾക്കും
കേരള സർക്കാർ മുൻകൈയെടുത്തത് പോലെ, എയിഡഡ് മേഖലയിൽ നിന്നും പൂർണ്ണമായി തഴയപ്പെട്ട ദളിത് /ആദിവാസി വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നതിന് വേണ്ട അനുകൂല നിലപാടുകൾ തുടർന്നും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് പ്രക്ഷോഭസമിതി ആവശ്യപ്പെട്ടു.
Dr.VasuAK