
റോം: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പത്താം ദിവസമായ തിങ്കളാഴ്ച മാർപാപ്പ ഉണർന്നതായും സ്വയം ഭക്ഷണം കഴിച്ചതായും വത്തിക്കാൻ അറിയിച്ചു.
‘രാത്രി നന്നായി കടന്നുപോയി, മാർപാപ്പ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നു’- വത്തിക്കാൻ അറിയിച്ചു. ഞായറാഴ്ച നടത്തിയ രക്തപരിശോധനയിൽ വൃക്കകൾക്ക് തകരാർ കണ്ടെത്തിയിരുന്നെങ്കിലും ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
എങ്കിലും മാർപാപ്പയുടെ പ്രായം, ദുർബലമായ ആരോഗ്യം, ശ്വാസകോശ അസുഖങ്ങൾ എന്നിവ കാരണം ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
