
ഏറ്റുമാനൂരപ്പൻ
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളുന്ന എട്ടാം ഉൽസവം വന്നെത്തി
സന്ധ്യയോടെ നിലവറയിൽ നിന്ന് പൊന്നാനകളെ പുറത്തെടുത്ത് നാലമ്പലത്തിനകത്ത് ഉൽസവബലി നടക്കുന്നിടത്ത് ദർശനത്തിനായി വെക്കും.

രാത്രി ഒൻപത് വരെ ഭക്തർക്ക് ദർശിക്കാൻ അവസരമുണ്ട്.രാത്രി ഒൻപത് മുപ്പതോടെ കാഴ്ച്ച ശീവേലി ഇറക്കിയെഴുന്നെള്ളിക്കുന്നു.ശേഷം അത്താഴപൂജ അത്താഴ ശീവേലി ശ്രീഭൂതബലി എന്നിവ നടത്തുന്നു.രാത്രി പന്ത്രണ്ടിന് പൊന്നാനകളെ നിരത്തി ഭഗവാന്റെ വലിയ തിടമ്പ് എഴുന്നള്ളിച്ചു വച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം. വലിയകാണിക്ക സമർപ്പണം.
രണ്ടു മണിക്ക് ദർശനം അവസാനിപ്പിച്ച് ഏറ്റുമാനൂരപ്പനെ ആനപ്പുറത്ത് കയറ്റിയെഴുന്നെള്ളിച്ച് വലിയ വിളക്ക് എഴുന്നെള്ളത്ത്.പൊന്നാനകൾ അകമ്പടിയായി മുന്നിൽ ഉണ്ടാകും.ആദ്യത്തേത് നാദസ്വര പ്രദക്ഷിണം രണ്ടാമത് പഞ്ചവാദ്യം അവസാനം മേളത്തോടെ പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ ശ്രീലകം പൂകിയാൽ പള്ളിവേട്ട ദിവസത്തെ ചടങ്ങുകൾ തുടങ്ങുകയായി.
ഭക്തലക്ഷങ്ങൾ ഏറ്റുമാനൂരേയ്ക്ക് ഒഴുകിയെത്തുന്ന ക്ഷേത്രനഗരിക്ക് ഉറക്കമില്ലാത്ത മൂന്ന് ദിനരാത്രങ്ങൾ ആണ് ഇനി.
(കടപ്പാട് കിരൺ)
