തൃശ്ശൂർ: കെ എസ് യു പ്രവർത്തകരെ വിലങ്ങ് അണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

കോലം കത്തിച്ച് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ബ്ലേഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് കെട്ടിയ റോപ്പ് മുറിച്ചത്. നാല് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബാരിക്കേഡ് മറിച്ചിട്ടതിന് ശേഷം റോഡിൽ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് മുളവടി മാറ്റണമെന്ന് കെഎസ്യു നേതാക്കൾ ആവശ്യപ്പെട്ടതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.

