
അഭിനയജീവിതത്തിലുടനീളം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയമായിട്ടുള്ളയാളാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര. അഭിനയരംഗത്തുനിന്ന് മാത്രമല്ല വ്യക്തിജീവിതത്തില്‍ പോലും നടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ നയന്‍താരയെ നിരന്തരം വിമര്ശിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് യുട്യൂബര്‍ അന്തനന്‍. ഇപ്പോഴിതാ സൂപ്പര്‍താരത്തെ കുറിച്ച് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുട്യൂബര്‍. നയന്‍താര ഷൂട്ടിങ് ലൊക്കേഷനില്‍ കുട്ടികള്‍ക്ക് വേണ്ടി ആയമാരെ കൊണ്ടുവരാറുണ്ടെന്നും അതിന്റെ ചെലവ് നിര്‍മാതാക്കളാണ് വഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കുട്ടികള്‍ക്ക് വേണ്ടി രണ്ട് ആയമാരുമായാണ് നയന്‍താര ഷൂട്ടിങ് ലൊക്കേഷനില്‍ എത്താറുള്ളത്. നിര്‍മാതാക്കള്‍ അവര്‍ക്ക് വേണ്ടി ചെലവ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. അവിടെ എന്ത് ന്യായീകരണമാണുള്ളത്? കുട്ടികള്‍ക്കായി ആയമാരെ കൊണ്ടുവരുന്നുണ്ടെങ്കില്‍ അവരുടെ ചെലവ് വഹിക്കേണ്ടത് നയന്‍താരയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ നിര്മാതാവിന്റേതല്ല.- അന്തനന്‍ പറഞ്ഞു
നയന്‍താര അവരുടെ സ്വന്തം വിവാഹം വലിയ തുകയ്ക്ക് നെറ്റ്ഫ്ളിക്സിന് വിറ്റു. എല്ലാത്തിനേയും അവര്‍ ബിസിനസ്സാക്കി മാറ്റുകയാണ്. കരിയറില്‍ നല്ല വളര്ച്ചയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് റിവേഴ്സ് ഗിയറിലാണ് പോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും നയന്‍താരയ്ക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളയാളാണ് അന്തനന്‍. ഒരു സിനിമയ്ക്ക് 12 കോടി പ്രതിഫലം വാങ്ങാറുണ്ടെന്നും സിനിമകള്‍ വലിയ വിജയങ്ങള്‍ കരസ്ഥമാക്കാതിരിക്കുമ്പോഴും ഇത്രയും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ഈയിടെയാണ് മക്കളായ ഉലഗിന്റേയും ഉയിരിന്റേയും രണ്ടാമത്തെ ജന്മദിനം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ആഘോഷിച്ചത്. ഗ്രീസിൽ വെച്ചായിരുന്നു ആഘോഷം. ആഘോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.