
ദില്ലി;ദിലീപ് ചിത്രമായ പ്രിൻസ് ആൻഡ് ദ ഫാമിലിയെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ദില്ലി മലയാളികൾക്കൊപ്പമാണ് എം എ ബേബി ഇന്നലെ രാത്രി സിനിമ കാണാനെത്തിയത്.

എല്ലാവരും കാണേണ്ട സിനിമയാണ് ഇതെന്നും, ഇപ്പോഴിറങ്ങുന്ന പല സിനിമകളിൽ നിന്നും വ്യത്യസ്തമായി കുടുംബത്തോടൊപ്പം കാണാനാകുന്ന സിനിമയാണ് എന്നും എം എ ബേബി പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടതിന് പിന്നാലെ ഓടുന്ന പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമായി വിവരങ്ങൾ അറിഞ്ഞ ശേഷം മാത്രമേ എന്തിലും പ്രതികരിക്കാവൂ. അതല്ലെങ്കിൽ അത് പലരുടെയും ജീവിതത്തെ തന്നെ ബാധിക്കുന്നതാകും എന്നും എം എ ബേബി പറയുന്നു.
അതേസമയം, ബേബിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പല സാമൂഹ്യപ്രവർത്തകരും രംഗത്തെത്തി. ബലാത്സംഗക്വട്ടേഷൻ നൽകിയ ഒരാളുടെ ചിത്രം പ്രൊമോട്ട് ചെയ്തതിലൂടെ എം എ ബേബി ആ സ്ഥാനത്തിന്റെ വില കളഞ്ഞുവെന്ന് അഭിഭാഷകയായ ടി ബി മിനി പറഞ്ഞു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
