
പെരിന്തൽമണ്ണ: 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ യുവാവിനെ 70 വര്‍ഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും വിധിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകര ടി.ബി ജങ്ഷനിലെ മേടയിൽ വീട്ടിൽ അൽഅമീനെയാണ് (36) പെരിന്തൽമണ്ണ പോക്സോ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷവും ആറുമാസവും അധിക തടവ് അനുഭവിക്കണം. വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020ലാണ് സംഭവം.
വണ്ടൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരായിരുന്ന സുനില്‍ പുളിക്കല്‍, ഗോപകുമാര്‍, ദിനേശ് കോറോത്ത് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന് ലെയ്സണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.