
തിരുവാർപ്പ്:കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണ-വികസന പ്രവർത്തനങ്ങൾക്കായി 587 കോടി രൂപ
പിണറായി സർക്കാർ എട്ട് വർഷത്തിനുള്ളിൽ
ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ.
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ
ഒൻപത് പദ്ധതികളിലായി ഒരു കോടി 90 ലക്ഷം രൂപയുടെ വികസന,
നവീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റുമാനൂർ മണ്ഡലത്തിൽ മാത്രം വിവിധ ക്ഷേത്രങ്ങളിലായി എൺപതോളം പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി അമിനിറ്റി സെൻ്റർ , ആനക്കൊട്ടിൽ, ക്ഷേത്രകുളം, ആൽത്തറ, ഊട്ടുപുര, ചുറ്റമ്പലം, തിരുമുറ്റ മുൾപ്പടെയുള്ളവയുടെ നവീകരണം ഓഫീസ് നവീകരണം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കുന്ന സി റ്റി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു, മുൻ പഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ അജയൻ കെ. മേനോൻ, അഡ്വ. കെ അനിൽകുമാർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ എം ബിന്നു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, റാണി പുഷ്പ്പാകരൻ, കെ ബി ശിവദാസ് , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി എൻ ഹരി, സബ് ഗ്രൂപ്പ് ഓഫീസർ ശ്രീജേഷ്, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉപ്പിലിയപ്പൻ, സംഘാടക സമിതി സെക്രട്ടറി അനുഷ് സോമൻ തുടങ്ങിയവർ സംസാരിച്ചു.
