
ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശശിയേയും സംസ്ഥാന ഭാരവാഹികളേയും സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ഭാരതീയ ദളിത് കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി പുതിയ സംസ്ഥാന പ്രസിഡൻ്റ് പി.ജി. ദിലീപ് കുമാർ അറിയിച്ചു.

2024 നവംബർ 13ാം തീയതി നടന്ന ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീമതി രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് പ്രധാന കാരണക്കാർ AlCC യും KPCC യുംUDF ഉം ആണെന്നും , കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ പിഴവ് മൂലമാണ് രമ്യ ഹരിദാസ് പരാജയപ്പെടാൻ കാരണമെന്ന് എറണാകുളം അദ്ധ്യാപക ഭവനിൽ വെച്ച് നടത്തിയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ പ്രസ്താവിക്കുകയും ദളിത് വിഭാഗത്തിൽ പെട്ട ശ്രീമതി രമ്യാഹരിദാസിനെയും പാർട്ടിയെയും മാധ്യമം വഴി അപകീർത്തി പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും സംഘടനാ വിരുദ്ധ പോരാട്ടമാണെന്ന് ബോധ്യപ്പെട്ടതിനാൽ മുൻ ദളിത് കോൺഗ്രസ് ഭാരവാഹികളായ എ കെ ശശി കള്ളികാടിനെയും തൃശൂർ ജില്ലയിൽ ഉള്ള ദളിത്കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഇ.എസ് ബൈജു, ധന്യ ചന്ദ്രൻ , എ കെ രാജേഷ് കുമാർ, വാസു കോട്ടോൽ എന്നിവരേയും മുൻ സംസ്ഥാന ഭാരവാഹികളെയും ദളിത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡണ്ട് പി.ജി. ദിലീപ് കുമാർ അറിയിച്ചു.
അതേ സമയം, തന്നെ ആരും പുറത്താക്കിയിട്ടില്ലന്നും. ദിലീപ് കുമാറിന് അതിനുള്ള അധികാരം ഇല്ലെന്നും, തന്നെ ഭാരതീയ ദലിത് കോൺഗ്രസ്സ് പ്രസിഡൻ്റായി നോമിനേറ്റ് ചെയ്തത് AICC ചുമതലയുള്ള കെ.സി.വേണുഗോപാൽ ആണന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സിൻ്റെ പോഷക സംഘടനകളുടെയെല്ലാം നേതൃത്വത്തെ തീരുമാനിക്കുന്നത് അതാത് ഘടകങ്ങൾ അല്ലെന്നും എഐസിസി തീരുമാനം കെ.പി.സി. സി നടപ്പിലാക്കുക മാത്രമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത പ്രചരിപ്പിച്ചതിന് ദിലീപ് കുമാറിനെതിരെ നിയമപരമായും സംഘനോപരമായും പരാതി നൽകുമെന്ന് എ.കെ.ശശി തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാൽ ഭാരതീയ ദലിത് കോൺഗ്രസ്സ് ഒരു രജിസ്ടേഡ് സംഘടനയാണെന്നും, അതിൻ്റെ പേര് പോലും ജനങ്ങളിലും അണികളിലും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ പല സന്ദർഭങ്ങളിലും ഉപയോഗിച്ചു വന്നിരുന്നതായും ഭാരതീയ ദലിത് കോൺഗ്രസ്സ് എന്നത് ദലിത് കോൺഗ്രസ്സ് എന്ന് ചുരുക്കി ഉപയോഗിച്ചിരുന്നിരുന്നതായും ദിലീപ് കുമാർ അവകാശപ്പെട്ടു.
സംഘടനയുടെ രജിസ്ടേഷൻ ഇപ്പോൾ താൻ ഉൾപ്പെടുന്ന കമ്മറ്റിക്കാണന്നും ആ കമ്മറ്റിയാണ് തന്നെ പ്രസിഡൻ്റായി തിരഞ്ഞെടുത്തതെന്നും ദിലീപ് കുമാർ പ്രസ്താവിച്ചു.

എക്കാലവും തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്സിൽ പതിവുള്ള വിഭാഗീയതയും ഗ്രൂപ്പിസവും തലപൊക്കുന്നതിൻ്റെ സൂചനയാണ് ഇതെന്ന് ഇടത് വൃത്തങ്ങളും വിലയിരുത്തുന്നു.