
റാപ്പര്‍ വേടനെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല. പൊതുജനമധ്യത്തില്‍ അധിക്ഷേപ പരാമര്‍ശവും, അസഭ്യവും ശശികല പറഞ്ഞു.

റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ല ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല പറഞ്ഞു. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷികയല്ല ആജ്ഞാപിക്കുകയാണ് എന്നും കെ പി ശശികല പറഞ്ഞു.
പാലക്കാട് കലക്ടറേറ്റിനു മുന്നിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് വേടനെ അധിക്ഷേപിച്ച് കെ പി ശശികല രംഗത്തെത്തിയത്. റാപ്പ് ഗായകൻ ഹിരൺദാസ് മുരളി എന്ന വേടനെതിരായ ആർഎസ്എസ് നേതാവ് വിദ്വേഷം പ്രസംഗം നടത്തിയിരുന്നത് വിവാദമായിരുന്നു.
അതിന് പിന്നാലെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും പ്രതികാര നടപടിയുമായി രംഗത്തിയിരുന്നു.
