കോഴിക്കോട്: മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വച്ചാണ് പ്രതി മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ജാബിർ ആറരപ്പവൻ സ്വർമമാല മോഷ്ടിച്ചത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജുവലറിയിൽ എത്തിയായിരുന്നു മോഷണം. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിലാണ് മോഷ്ടാവ് എത്തിയത്. ആറര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് യുവാവ് കവർമ്മത്.
ഇന്നലെ രാവിലെ 10.45ഓടെയായിരുന്നു സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവയ്ക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാർ കാണാതെ മാല കൈക്കലാക്കി ജുവലറിയിൽ നിന്നും പുറത്തിറങ്ങി പോവുകയായിരുന്നു. നിലവിൽ ജോലിയില്ലെന്നും കടം കാരണമാണ് മോഷണം നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

