
കോട്ടയം ∙ ക്ലാസ് മുറിയിൽനിന്നു ലഭിച്ച മിഠായിയിൽ ലഹരി കണ്ടെന്ന സംഭവം, ഭക്ഷ്യവിഷബാധയാകാമെന്നു പൊലീസ്. പരാതി തള്ളുകയാണെന്ന നിലപാടിലാണു പൊലീസ്. പരാതിപ്പെട്ട കുട്ടി കഴിച്ച ചോക്ലേറ്റിന്റെ പകുതി കഴിച്ച മറ്റൊരു കുട്ടിയെയും പൊലീസ് കണ്ടെത്തി. ഈ കുട്ടിയ്ക്കു കുഴപ്പങ്ങളില്ലെന്നാണു പൊലീസ് പറയുന്നത്.

കുട്ടിയെ പ്രവേശിപ്പിച്ച 2 ആശുപത്രികളിലെ ഡോക്ടർമാരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടി. എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് അമിത രക്തസമ്മർദമുണ്ടായിരുന്നു.
പരിശോധനയ്ക്കിടെ നൽകിയ മരുന്നിന്റെ പാർശ്വഫലമായി ബെൻസോഡയാസിപൈൻ കുട്ടിയുടെ ശരീരത്തിൽ രൂപപ്പെട്ടതാകാമെന്നാണു ഡോക്ടർമാരുടെ നിഗമനമെന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമിദ് പറഞ്ഞു.
നാലുവയസ്സുകാരനായ കുട്ടി ഉറക്കം
തൂങ്ങിയിരിക്കുന്നതു കണ്ടു സംശയം തോന്നിയ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലഹരി ഉള്ളിൽച്ചെന്നു എന്ന സംശയത്തെത്തുടർന്നു കുട്ടിയുടെ മാതാവ് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്നാണു കോട്ടയം മണർകാട് പൊലീസ് അന്വേഷണം നടത്തിയത്.
