
മണർകാട്: മണർകാട്ടും പരിസരങ്ങളിലും പൊതുവഴികളിലും പൊതുസ്ഥലങ്ങളിലുമുള്ള കൈയേറ്റത്തിനെതിരേ നിയമനടപടിക്കൊരുങ്ങി പഞ്ചായത്ത്.

പൊതുസ്ഥലം കൈയേറി ചെറുകിട വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതും വിളകൾ കൃഷിചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയെതുടർന്നാണ് പഞ്ചായത്തിന്റെ തീരുമാനം.
വഴിയോര കൈയേറ്റത്തെതുടർന്ന് അപകടങ്ങൾ പെരുകുന്നതായും ലഹരിക്കച്ചവടവും ഗുണ്ടാപ്രവർത്തനങ്ങളും ഏറിയിരുന്നതായും നേരത്തെ പരാതിയുയർന്നിരുന്നു.
മണർകാട് കവലയിലും പരിസരങ്ങളിലും അക്രമങ്ങളുമുണ്ടായി. ഇതോടെയാണ് നാട്ടുകാർ പരാതി നൽകിയത്. അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനകം കൈയേറ്റം ഒഴിയണമെന്നും അല്ലാത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മണർകാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
