കൊച്ചി: സർക്കാർ ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

എം നന്ദകുമാർ, വി സി അജികുമാർ എന്നീ വ്യക്തികളാണ് ഹർജി നൽകിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സർക്കാർ മതേതരത്വ കടമകളിൽ നിന്ന് മാറുന്നുവെന്നുമാണ് ഹർജിക്കാരുടെ വാദം.
ദേവസ്വം ബോർഡ് അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കുന്നെന്ന ആരോപണവും ഹർജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യൻ സംഗമവും നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

