

ചെന്നൈ: വയറുവേദനയെത്തുടർന്ന് നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർദ്ധരാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയെന്നും അടിവയറ്റിനു സമീപം സ്റ്റെൻഡ് സ്ഥാപിച്ചെന്നും അധികൃതർ അറിയിച്ചു.
മൂന്ന് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിട്ടേക്കും. എല്ലാം നന്നായി പോകുന്നുവെന്ന് രജനീകാന്തിന്റെ ഭാര്യ ലത പ്രതികരിച്ചു. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തിയത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും തമിഴ്നാട് ഗവർണർ ആർ.എൻ. രവിയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അടുത്തിടെ സിനിമാ ചിത്രീകരണത്തിനിടെ വയറുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.