
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധുവും വരനും അടക്കം 14 പേർ മരിച്ചു. ഗിൽഗിറ്റ് – ബാൾട്ടിസ്ഥാനിലെ ദിയാമർ ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. 25 പേരാണ് ബസിലുണ്ടായിരുന്നത്. 15 പേരുടെ മൃതദേഹം കണ്ടെത്തിയെന്നും 10 പേരെ കാണാതായെന്നും പൊലീസ് പറയുന്നു. ബസ് പഞ്ചാബിലെ ചൗകൽ ജില്ലയിലേക്ക് പോകവെ തെൽചി പാലത്തിൽ നിന്ന് നിയന്ത്രണം തെറ്റി സിന്ധു നദിയിലേക്ക് വീഴുകയായിരുന്നു. അമിത വേഗമാണ് അപകടത്തിൽ കലാശിച്ചതെന്ന് കരുതുന്നു. മോശം റോഡുകൾ മൂലം പാകിസ്ഥാനിൽ അപകടങ്ങൾ പതിവാണ്.
