
തിരുവനനന്തപുരം: കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 18 ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ 18 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലും കേരളത്തിലെ പല സ്ഥലങ്ങളിലും മഴ പെയ്തിരുന്നു.
കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലുണ്ടായ ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലായിരുന്നു. പലയിടത്തും വലിയവെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. തിരുനെല്‍വേലി, തെങ്കാശി എന്നീ ജില്ലകളില്‍ വ്യാപകമായി നാശനഷ്ടമുണ്ടായി.തോരാതെ പെയ്ത മഴ കാരണം ട്രിച്ചി ജില്ലയില്‍ പലയിടത്തും അതീവഗുരുതരമായ സാഹചര്യവും ഉണ്ടായിരുന്നു.