
കോഴിക്കോട്: മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് വിട ചൊല്ലാനൊരുങ്ങി കേരളം. അദ്ദേഹത്തിന്റെ വസതിയായ സിതാരയിൽ പൊതുദർശനം അവസാനിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സ്മൃതിപഥം ശ്മാനത്തിലാണ് എം ടിയുടെ സംസ്കാരം തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് സിതാരയിൽ നിന്ന് ആരംഭിക്കുന്ന അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴിയായിരിക്കും സ്മശാനത്തിലേക്കെത്തിക്കുക. അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിക്കുക.
