ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യ നഗർ പ്രദേശത്ത് വംശീയ അധിക്ഷേപം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഇതേത്തുടർന്ന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകൾ പ്രകാരമാണ് ഹർഷ് സിങ് ഭാര്യ റൂബി ജെയിന് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

2026 ഫെബ്രുവരി 20 ന് ഉച്ചകഴിഞ്ഞ് 3:30 ഓടെ, മാളവ്യനഗര്‍ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന മൂന്ന് സ്ത്രീകൾ അവരുടെ വീട്ടിൽ വൈദ്യുതി ജോലികൾ ചെയ്യുന്നതിനിടെ താഴത്തെ നിലയിൽ താമസിക്കുന്ന ദമ്പതികളുടെ വീട്ടിലേക്ക് കുറച്ച് പൊടി വീണതായി ആരോപിക്കപ്പെടുന്നു. തുടർന്ന് രണ്ട് പ്രതികളും അപമര്യാദയായി പെരുമാറുകയും സ്ത്രീകളോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നു.
വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരായതിനാൽ പ്രതികൾ തങ്ങൾക്കെതിരെ വംശീയവും അപമാനകരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അവരുടെ അന്തസ്സിനെ അപമാനിച്ചെന്നും അസഭ്യമായ ഭാഷ ഉപയോഗിച്ച് ക്രിമിനൽ രീതിയിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

സംഭവത്തിൽ ശാരീരിക പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു, ഇരകൾ മാനസിക പീഡനവും അപമാനവും ആരോപിച്ചിട്ടുണ്ടെങ്കിലും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറയുന്നു.

